August 13 Thursday 2026

അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും കുംഭമേളയും

പ്രയാഗ് രാജിലും ന്യൂഡല്‍ഹിയിലും അടുത്തിടെ തിക്കിലും തിരക്കിലും പെട്ടുണ്ടായ അപകടത്തിന് ഉത്തരവാദികള്‍ അധികൃതരാണെന്ന് വ്യക്തമാണ്. തിരക്കേറിയ സ്ഥലങ്ങളില്‍ കാല്‍നടയാത്രക്കാരും മറ്റു യാത്രക്കാരും സ്വയം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് കാണാം. ഉദാഹരണത്തിന് ഇന്ത്യയിലെ തിരക്കേറിയ കാല്‍നടപ്പാലങ്ങളിലൊന്നായ ദാദര്‍ ജംഗ്ഷന്‍ സ്റ്റേഷന്‍ റെയില്‍വേ പാലം, സെന്‍ട്രല്‍ റെയില്‍വേയുടെയും വെസ്റ്റേണ്‍ റെയില്‍വേയുടെയും സബര്‍ബന്‍ ദീര്‍ഘദൂര ട്രെയിന്‍ ഗതാഗതത്തെ ബന്ധിപ്പിക്കുന്നു. അപ്പോള്‍ എത്ര തിരക്കാവുമെന്ന് ഊഹിക്കാവുന്നതാണ്. തിരക്കേറിയ ചുറ്റുപാടില്‍ ആളുകള്‍ പൊരുത്തപ്പെടാന്‍ പഠിക്കുന്നതിനാല്‍ മുംബൈ ട്രെയിന്‍ യാത്രക്കാരില്‍ വിവാഹമോചനങ്ങളുടെ എണ്ണം കുറവാണെന്ന് ഒരു കഥയുണ്ട്. അധികാരികള്‍ പൂര്‍ണമായും ‘നിഷ്‌കളങ്കരാവുമ്പോളാണ്’ സാഹചര്യങ്ങള്‍ നിയന്ത്രണാതീതമാല്ലാതാകുന്നത്.

ദാദര്‍ പാലത്തില്‍ ആയിരക്കണക്കിനാളുകളാണ് എതിര്‍ദിശയില്‍ പരസ്പരം അഭിമുഖീകരിച്ച് നടക്കുന്നത്. അവരെ വേര്‍തിരിക്കുന്ന ഒരു തടസ്സവും അവര്‍ക്കു മുന്നിലില്ല. ഒറ്റനോട്ടത്തില്‍ ഇതല്‍പം ഭീതിപ്പെടുത്തുന്ന രംഗമാണ്. എന്നാല്‍, ആളുകള്‍ സ്വയം നിയന്ത്രിക്കുന്നു. അപൂര്‍വമായി ചില ഗുരുതര വിഷയങ്ങള്‍ ഉണ്ടാകാറുണ്ട്. മോട്ടോര്‍ വാഹനം ഓടിക്കുന്നവരുടെ കാര്യം നേരെ തിരിച്ചാണ്. അവര്‍ രണ്ട് പാതകളായി തിരിഞ്ഞ് എതിര്‍ദിശയില്‍ സഞ്ചരിക്കുന്നവരാണ്, അവര്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകേണ്ട കാര്യമില്ല. എങ്കിലും അപകടങ്ങള്‍ സംഭവിക്കാറുണ്ട്. അവര്‍ റോഡില്‍ ദേഷ്യപ്പെടുന്നതു കാണാം. അവര്‍ക്കിടയില്‍ അഹങ്കാരവും പദവി ബോധവും ഉടലെടുക്കാറുണ്ട്. പലപ്പോഴും ഒരു പാതയില്‍ പോകുന്ന വാഹനം മറ്റൊരു പാതയിലെ വാഹനവുമായി പോലും കൂട്ടിയിടിക്കാറുണ്ട്.

2019 ലെ കുംഭമേളയുടെ മറ്റൊരു സവിശേഷത ‘ആര്‍ക്കും കുംഭമേളയ്ക്ക് ക്ഷണം ലഭിക്കുന്നില്ല’ എന്നതാണ്. ആളുകള്‍ ഒരു ഹിന്ദു കലണ്ടര്‍ സമ്പ്രദായമായ പഞ്ചാംഗം പിന്തുടരുകയും അതനുസരിച്ച് സ്ഥലത്തേക്ക് പോകുകയും ചെയ്യുന്നു. ഈ വര്‍ഷം യോഗി സര്‍ക്കാര്‍ ഈ പഴക്കമുള്ള പാരമ്പര്യം ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും 192 രാജ്യങ്ങളിലേക്കും കുംഭമേളയില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് അയച്ചു.

എന്നാല്‍, കാല്‍നടയാത്രക്കാര്‍ അത്ഭുകരമായാണ് പെരുമാറുന്നത്. അവര്‍ ഗുരുതരമായ സംഘര്‍ഷങ്ങള്‍ ഒഴിവാക്കുന്നു. ദാദര്‍ സ്റ്റേഷനിലെ കാര്‍ജാത്ത് ലോക്കല്‍ ട്രെയിനില്‍ യാത്രക്കാര്‍ കാത്തിരിക്കുന്ന ഒരു പ്ലാറ്റ്‌ഫോമില്‍ ഒരു കൂട്ടം ജനത്തെക്കാണാം. ഈ പാതയില്‍ ട്രെയിനുകള്‍ കുറവായതിനാല്‍ അവിടെ വലിയൊരു ജനക്കൂട്ടം ഉണ്ടാകാറുണ്ട്. പ്ലാറ്റ്‌ഫോം മിക്കപ്പോഴും നിറഞ്ഞിരിക്കും. എന്നാല്‍, വര്‍ഷത്തിലൊരിക്കല്‍ അപൂര്‍വമായി അപകടങ്ങള്‍ സംഭവിക്കാറുണ്ട്. റെയില്‍വേ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ടെന്ന് പറയേണ്ടതില്ലല്ലോ. അധികൃതര്‍ പരാജയപ്പെടുമ്പോഴാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. പ്ലാറ്റ്‌ഫോം മാറിയതായുള്ള ഒരു അനൗണ്‍സ്‌മെന്റ് കാരണമാണല്ലോ ഫെബ്രുവരി 15ന് തിക്കിലും തിരക്കിലും പെട്ട് കുംഭമേളക്ക് പോകുന്നവര്‍ അപകടത്തില്‍പെട്ടത്.

ജനക്കൂട്ടത്തിന് ക്ഷമയും സംയമനവുമില്ലായിരുന്നുവെങ്കില്‍, ട്രെയിനുകള്‍ കുറവായതിനാല്‍ ഏകദേശം ഒരു നൂറ്റാണ്ടായി തുടരുന്ന തിരക്ക് കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലുടനീളം ദിവസവും തിക്കിലും തിരക്കിലും പെട്ട് അപകടങ്ങള്‍ ഉണ്ടാകുമായിരുന്നു. സ്ലീപ്പര്‍ കോച്ചുകളിലെ റിസര്‍വ് ചെയ്ത കമ്പാര്‍ട്ടുമെന്റുകളില്‍ പോലും ഉണ്ടാകുന്ന തിരക്കിനെക്കുറിച്ച് നമ്മളില്‍ പലര്‍ക്കും ഒരു ധാരണയുമില്ല. റിസര്‍വേഷന്‍ ഇല്ലാത്തവരും ഒരുപക്ഷേ ടിക്കറ്റില്ലാത്തവരും തറയിലെ ലഭ്യമായ എല്ലാ സ്ഥലങ്ങളിലും ഉറങ്ങുന്നത് ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് പോലും വെല്ലുവിളിയുയര്‍ത്തുന്നതാണ്.

റെയില്‍വേ ചെക്കിങ് സ്റ്റാഫിന്റെ അഴിമതിയാണ് ഒരു കാരണം, അവര്‍ പണം വാങ്ങി അധിക സംഖ്യ അനുവദിക്കുകയാണ്. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തുള്ളവര്‍ പ്രയാഗ്രാജിലേക്ക് കോടിക്കണക്കിന് ആളുകളെ ക്ഷണിക്കുകയും മനുഷ്യര്‍ എന്ത് പ്രയാസം സഹിച്ചും സ്‌നാനം ചെയ്യാന്‍ ആഗ്രഹിക്കുകയും ചെയ്യുമ്പോള്‍ അപകടം ഉറപ്പാണ്. 15 വര്‍ഷങ്ങള്‍ക്കു മുമ്പ് സംഗമത്തില്‍ നടത്തിയ ഒരു ബോട്ട് യാത്രയെക്കുറിച്ചുള്ള എന്റെ പ്രധാന ഓര്‍മ, നദിയില്‍ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങളായിരുന്നു. അത് അത്രയും അമ്പരപ്പിക്കുന്ന ഒരു കാഴ്ചയായിരുന്നു. അതിന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്.

കുംഭമേളയുടെ പ്രാരംഭ ആശയം പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടതായിരുന്നുവെന്ന് വേണം കരുതാം. നദിയുടെ ആരോഗ്യം ഇടയ്ക്കിടെ പരിശോധിക്കുമായിരുന്നു, ജനസംഖ്യ കുറവായിരുന്നു, ജനക്കൂട്ടം നിയന്ത്രണാധീതമായിരുന്നു. മേള ഒരിക്കലും വലിയ രാഷ്ട്രീയ, സ്വാര്‍ത്ഥ മാര്‍ക്കറ്റിങ് സ്റ്റണ്ടിനും പൊങ്ങച്ചത്തിനും വിധേയമായിരുന്നില്ല. മുന്‍കാലങ്ങളില്‍ കുംഭമേളയുടെ ക്രമീകരണങ്ങള്‍ പൊതുവെ നല്ലതായിരുന്നു. മുംബൈയിലെയും ഹാര്‍വാര്‍ഡിലെയും വാസ്തുശില്പിയും പ്രഫസറുമായ രാഹുല്‍ മെഹ്റോത്ര ധാരാളം ഗവേഷണം നടത്തി 2013 ലെ മുന്‍ അലഹബാദ് മേളയ്ക്ക് ശേഷം ഒരു പുസ്തകം പുറത്തിറക്കി. ഫെലിപ്പ് വെറയുമായി സഹകരിച്ച് എഡിറ്റ് ചെയ്ത ഈ പുസ്തകം, ദക്ഷിണേഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെ 2013ല്‍ ഇന്ത്യയിലെ അലഹബാദിലേക്കും കുംഭമേള സ്ഥലത്തേക്കും തീര്‍ത്ഥാടനം നടത്തിയ അമ്പതിലധികം ഹാര്‍വാര്‍ഡ് പ്രഫസര്‍മാര്‍, വിദ്യാര്‍ഥികള്‍, അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ്, മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്തുന്നു. വലിയ തോതിലുള്ള മനുഷ്യ ഒത്തുചേരലുകളില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുന്നതിനാണിത്. ഡയാന എക്ക് (ഹാര്‍വാര്‍ഡ് ഡിവിനിറ്റി സ്‌കൂള്‍), തരുണ്‍ ഖന്ന (ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍), ജെന്നിഫര്‍ ലീനിങ് (ഹാര്‍വാര്‍ഡ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്), ജോണ്‍ മകോംബര്‍ (ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂള്‍) തുടങ്ങിയ പദ്ധതിയില്‍ പങ്കെടുക്കുന്ന വിവിധ സ്‌കൂളുകളെ പ്രതിനിധീകരിക്കുന്ന വിവിധ ഹാര്‍വാര്‍ഡ് ഫാക്കല്‍റ്റികളില്‍ നിന്നുള്ള സംഭാവനകള്‍ ഉള്‍പ്പെടെയുള്ള ഗവേഷണ കണ്ടെത്തലുകള്‍ ഇത് സമാഹരിക്കുന്നു. കുംഭമേളയ്ക്കായി ഈ മനോഹരമായ എഫെമറല്‍ മെഗാ സിറ്റിയുടെ നഗര ഭൂപടങ്ങള്‍, ആകാശ ചിത്രങ്ങള്‍, വിശകലന ഡ്രോയിങ്ങുകള്‍, ഫോട്ടോഗ്രാഫുകള്‍ എന്നിവ ഉള്‍പ്പെടുന്ന സമഗ്രമായ ഗവേഷണ കണ്ടെത്തലുകള്‍ ഈ വാല്യം അവതരിപ്പിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ മതപരമായ ആഘോഷവും ലോകത്തിലെ ഏറ്റവും വലിയ പൊതുസമ്മേളനവുമാണ് കുംഭമേള. തത്ഫലമായുണ്ടാകുന്ന അവസാന സെറ്റില്‍മെന്റ് ഒരു വെര്‍ച്വല്‍ മെഗാ സിറ്റിയാണ്!

മിസ്റ്റര്‍ മെഹ്റോത്ര അന്ന് എനിക്ക് ഒരു കോപ്പി തന്നതിനാല്‍ എനിക്കത് വ്യക്തമായി ഓര്‍മ്മയുണ്ട്.
കുംഭമേളയ്ക്ക് സ്വന്തമായി റോഡുകള്‍, പോണ്ടൂണ്‍ പാലങ്ങള്‍, ആത്മീയ യോഗങ്ങള്‍ക്കുള്ള താമസസ്ഥലങ്ങളായും വേദികളായും പ്രവര്‍ത്തിക്കുന്ന കൂടാരങ്ങള്‍, സാമൂഹിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുണ്ട്.

ഒറ്റ ലക്ഷ്യത്തിനായുള്ള ലോകത്തിലെ ഏറ്റവും വലിയ ഒത്തുചേരലെന്ന നിലയില്‍, 2013 ലെ കുംഭമേളയ്ക്ക് അതിന്റെ ആസൂത്രണ ചുമതലയുള്ളവരില്‍നിന്ന് ഗണ്യമായ സംഘടനാ ശ്രമം ആവശ്യമായിരുന്നു. എന്നാല്‍, കുംഭമേളയുടെ സ്വഭാവവുമായി ഈ ആസൂത്രണത്തിന്റെ ആവശ്യകത എങ്ങനെ കൃത്യമായി ബന്ധിപ്പിക്കാം എന്നത് അത്ര വ്യക്തമല്ല. കുംഭ മേളക്കായി ഒരുക്കിയ, ഗംഗാ നദിക്ക് സമീപം വെള്ളപ്പൊക്ക സാധ്യത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന 23.5 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ സ്ഥലം (സാധാരണയായി നഗരി എന്നറിയപ്പെടുന്നു) ഭൂരിഭാഗവും ഉത്സവത്തിന് ഏതാനും മാസങ്ങള്‍ മുമ്പ് വരെ വെള്ളത്തിനടിയിലായിരുന്നു. കൂടാതെ ഉത്സവത്തിന്റെ തന്നെ അനിശ്ചിതത്വവും ക്ഷണികതയും സംഘടനയെ എല്ലാ ഘട്ടത്തിലും വെല്ലുവിളിക്കുന്നതായിരുന്നു.

കുംഭമേളയില്‍ നിന്ന് കൊണ്ട് രാത്രിയില്‍, അലഹബാദ് നഗരവുമായി താല്‍ക്കാലിക നിര്‍മ്മാണം ലയിപ്പിച്ചിരിക്കുന്ന അനന്തമായ പ്രവര്‍ത്തനക്ഷമമായ ഒരു നഗരത്തിലേക്ക് നോക്കിനില്‍ക്കുന്ന മെഹ്റോത്ര, രണ്ട് കാര്യങ്ങളാണ് ഒഴിവാക്കാനാകാതെ ചോദിച്ചത്: 1) ഈ വലിയ നഗരം അളവിലും സങ്കീര്‍ണ്ണതയിലും എങ്ങനെയാണ് ആസൂത്രണം ചെയ്തത്? 2) നഗരം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണ് നിര്‍മ്മിക്കപ്പെട്ടത്?

നഗരത്തിന്റെ നിര്‍മ്മാണ പ്രക്രിയയെക്കുറിച്ചുള്ള ഏറ്റവും രസകരമായ ഘടകങ്ങളിലൊന്ന്, കൂടുതല്‍ സുസ്ഥിരമായ നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നതാണ്. നിലവിലുള്ളതും ബന്ധിപ്പിക്കുന്നതുമായ നഗര അടിസ്ഥാന സൗകര്യങ്ങളാല്‍ ബന്ധിപ്പിച്ചിരിക്കുന്ന, വ്യത്യസ്ത നിമിഷങ്ങളില്‍ നിര്‍മിച്ച ചെറിയ ഭാഗങ്ങളുടെ സംയോജനം ഉള്‍ക്കൊള്ളുന്നിടത്ത് – കുംഭമേള എന്ന നഗരം ഒരേസമയം ആസൂത്രണം ചെയ്ത് നിര്‍മിക്കപ്പെടുന്നു എന്നതാണ്. ജനുവരി 29ലെ ദുരന്തം പൂര്‍ണ്ണമായും മനുഷ്യനിര്‍മ്മിതമായിരുന്നു. ഒരു മഹാത്ഭുതത്തിന്റെ ഫലമായി, ഒരു ഭീമാകാരമായ, അഭൂതപൂര്‍വമായ കാഴ്ച സൃഷ്ടിച്ച് അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുക, രാഷ്ട്രീയത്തിനായി ഉപയോഗിക്കുക എന്നതായിരുന്നു ആശയം. സാധാരണക്കാര്‍ക്ക് ദൈനംദിന ജീവിതത്തില്‍ മതിയായ യാത്രാ സൗകര്യങ്ങള്‍ നിഷേധിക്കുന്നതില്‍ കേമന്മാരായ അധികാരികള്‍, മേളയ്ക്കായി ദശലക്ഷക്കണക്കിന് ആളുകളെ അലഹബാദിലേക്ക് പ്രവേശിപ്പിക്കാന്‍ ഒരുക്കങ്ങള്‍ നടത്തി എന്നുള്ളതാണ്. ഈ ദുരന്തം അതിശയിപ്പിക്കുന്നതല്ല.

മുംബൈയിലെ അതിസമ്പന്നര്‍ക്കായുള്ള കോള്‍ഡ് പ്ലേ കണ്‍സേട്ടുകളും ക്രിക്കറ്റ് മത്സരങ്ങള്‍ പോലുള്ള ഉന്നത നിലവാരമുള്ള പരിപാടികള്‍ക്കുമായി വലിയ ഗതാഗത ക്രമീകരണങ്ങള്‍ ഒരുക്കുന്നത് കാണാന്‍ സാധിക്കും. പൊതുഗതാഗതം ഉപയോഗിക്കുന്നതിന് നിര്‍ബന്ധിക്കുന്നതിനുപകരം സ്വകാര്യ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി വലിയ പാര്‍ക്കിങ് സ്ഥലങ്ങള്‍ ഒരുക്കുന്നതു കാണാം. അതേസമയം മറുവശത്ത്, ഗതാഗതം തടസ്സപ്പെടുത്തുമെന്ന് പറഞ്ഞ് ജനാധിപത്യപരവും സമാധാനപരവുമായ മാര്‍ച്ചുകള്‍ക്ക് അനുമതി നിഷേധിക്കപ്പെടുന്നു. എന്നാല്‍, വന്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ടെങ്കിലും, ഉന്നതരുടെ പരിപാടികളില്‍ എല്ലാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി നല്‍കുന്നതും ദൃശ്യമാണ്.

2019 ലെ കുംഭമേളയുടെ മറ്റൊരു സവിശേഷത ‘ആര്‍ക്കും കുംഭമേളയ്ക്ക് ക്ഷണം ലഭിക്കുന്നില്ല’ എന്നതാണ്. ആളുകള്‍ ഒരു ഹിന്ദു കലണ്ടര്‍ സമ്പ്രദായമായ പഞ്ചാംഗം പിന്തുടരുകയും അതനുസരിച്ച് സ്ഥലത്തേക്ക് പോകുകയും ചെയ്യുന്നു. ഈ വര്‍ഷം യോഗി സര്‍ക്കാര്‍ ഈ പഴക്കമുള്ള പാരമ്പര്യം ഇല്ലാതാക്കിക്കൊണ്ട് ഇന്ത്യയിലെ ഗ്രാമങ്ങളിലേക്കും 192 രാജ്യങ്ങളിലേക്കും കുംഭമേളയില്‍ പങ്കെടുക്കാന്‍ ക്ഷണക്കത്ത് അയച്ചു.

പൊതുഗതാഗതത്തോടുള്ള അധികാരികളുടെ കാലങ്ങളായുള്ള അവഗണന, സ്വകാര്യ മോട്ടോര്‍ വാഹനങ്ങളോടും വി.ഐ.പി യാത്രയോടുമുള്ള തികച്ചും യുക്തിരഹിതമായ ലാളന, എന്നിവയാണ് സമീപകാലത്ത് തിക്കിലും തിരക്കിലും കലാശിച്ചത്. ഗതാഗതം നിയന്ത്രിക്കുക, സ്വകാര്യ ഗതാഗതം കുറയ്ക്കുക, പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക, കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കുക തുടങ്ങിയ ഗതാഗത ആസൂത്രണത്തിന്റെ അടിസ്ഥാന തത്വങ്ങളുണ്ട്. ഇവയെ അവജ്ഞയോടെ അവഗണിക്കുന്നു. സ്ഥാപനത്തിന്റ് പാപങ്ങള്‍ക്ക് സാധാരണക്കാരാണ് ശിക്ഷ നല്‍കുന്നത്. അതുകൊണ്ട്തന്നെ അത്തരം കുറ്റവാളികള്‍ക്ക് വിശുദ്ധ സംഗമത്തില്‍ എത്ര തവണ മുങ്ങിയാലും മോക്ഷം നേടാനോ അവരുടെ പാപങ്ങള്‍ കഴുകി കളയാനോ സാധിക്കും.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാംസ്‌കാരിക നിരൂപകനും എഴുത്തുകാരനുമായ വിദ്യാധര്‍ ദത്ത് countercurrents.org ല്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം)

 

Related