“ചാർ സൗ പാർ” എന്നായിരുന്നു മോദിയുടെ അവകാശവാദം. “മോദി കാ പരിവാർ” തൂത്തു വരുമെന്ന പ്രതീതി സൃഷ്ടിക്കലായിരുന്നു പ്രധാനം. ഭരണഘടന ഭേദഗതി ചെയ്യുമെന്ന പ്രസംഗങ്ങൾ അവിടെയും ഇവിടെയുമുള്ള ബി ജെ പി നേതാക്കൾ നടത്തി. എന്നാൽ ഫലം വന്നപ്പോൾ രാജ്യത്തെ ജനങ്ങൾ കനത്ത തിരിച്ചടിയാണ് സംഘ്‌പരിവാറിന് നൽകിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം പോലും ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്‌പരിവാറിനെ കൈകാര്യം ചെയ്‌തു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാ രണക്കാരായ ജനങ്ങൾ ബി ജെ പി ഭരണത്തിന്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്ന തെരഞ്ഞെടുപ്പ് ഫലം. മതനിരപേക്ഷ കക്ഷികൾ ഒറ്റക്കെട്ടാ യി അണിനിരന്നാൽ ഹിന്ദുത്വ വംശീയതയെയും ഭരണകൂട ഭീകരതയെയും സംഘ്പരിവാർ ഫാഷിസത്തെയും ചെറുത്തു തോൽപ്പിക്കാൻ കഴിയുമെന്ന് തെളിയിച്ച തെരഞ്ഞെടുപ്പ് ഫലം.
പ്രതിപക്ഷ നേതാക്കളെ തുറുങ്കിൽ അടച്ചും കേന്ദ്ര ഏജൻസികളെ ഉപയോഗി ച്ച് വേട്ടയാടിയും മാധ്യമങ്ങളെ വിലയ്ക്കെടുത്തും പ്രതിപക്ഷ പാർട്ടികളുടെയും നേതാക്കളുടെയും അക്കൗണ്ടുകൾ മരവിപ്പിച്ചും വോട്ടർമാരെ ഭയപ്പെടുത്താൻ ശ്രമിച്ചും പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണ് കഴിഞ്ഞ 10 വർഷം മോദി സർക്കാർ ശ്രമിച്ചത്. മറയില്ലാത്ത വിദ്വേഷപ്രസംഗങ്ങൾ നടത്തിയും വോട്ട്ബാങ്ക് ലക്ഷ്യം വെച്ച് ഹിന്ദുത്വ ചിഹ്നങ്ങളും ആവിഷ്‌കാരങ്ങളും ദുരുപയോഗിച്ചും കോടികൾ ഒഴുക്കി നടത്തിയ രാഷ്ട്രീയ പ്രചാരണങ്ങളെ ജനങ്ങൾ തള്ളിക്കളഞ്ഞു. വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം 2019 നെ അപേക്ഷിച്ച് കുത്തനെ ഇടിഞ്ഞു. പത്തോളം കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടു. ഹിന്ദുത്വ രാഷ്ട്രീയത്തിന് താരതമ്യേന സ്വാധീനമുള്ള യു പി, മഹാരാഷ്ട്ര, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ബി ജെ പി യുടെ സീറ്റ് നില താഴേക്ക് പോയി. മണിപ്പൂരിൽ 2 സീറ്റുകളിലും ബി ജെ പി പരാജയപ്പെട്ടു. പഞ്ചാബിലും തമിഴ്‌നാട്ടിലും ഒരു സീറ്റിലും ബി ജെ പി വിജയിച്ചില്ല. കർഷക സമരക്കാരെ വണ്ടി കയറ്റിക്കൊന്ന ലഖിംപൂർഖേരിയിൽ ബി ജെ പി പരാജയപ്പെട്ടു. ബാബരി മസ്ജിദ് തകർത്തു രാമക്ഷേത്രം പണിത ഫൈസാബാദ് മണ്ഡലത്തിൽ പോലും വോട്ടർമാർ ബി ജെ പി യെ കൈയൊഴിഞ്ഞു. ബി ജെ പി രാഷ്ട്രീയമായി വേട്ടയാടി പാർലമെൻ്റിൽ നിന്ന് പുറത്താക്കിയ രാഹുൽ ഗാന്ധി, മഹുവ മൊയ തുടങ്ങിയവരെല്ലാം വിജയിച്ചു. ഭരണകൂടവേട്ടക്കിരയായി ജയിലിൽ നിന്ന് മത്സരിച്ചവരും പല യിടങ്ങളിൽ വിജയിച്ചിരിക്കുന്നു. ചന്ദ്രശേഖർ ആസാദ് ഒറ്റക്ക് നേടിയ ജയം സംഘ്പരിവാറിനെതിരായ പോരാട്ടത്തിൻ്റെ വിജയമാണ്.
ഈ വംശീയ രാഷ്ട്രീയത്തിന് അധികം ആയുസ്സില്ല. അത് കാലക്രമത്തിൽ കെട്ടടങ്ങാനുള്ളതാണ്. പുതിയ ജനാധിപത്യം ഇവിടെ ഉദിച്ചുയരും. ഒരല്പം സമ യമെയടുത്താണെങ്കിലും അസ്‌തമയത്തിനു ശേഷം ഉദയമല്ലാതെ മറ്റെന്താണ്?