June 14 Saturday 2025

പാർലമെൻറ് തെരഞ്ഞെടുപ്പ് ഫലം: പാർട്ടി നിലപാടിന്റെ അംഗീകാരം

പതിനെട്ടാം ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികൾക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാളികൾക്കും ആത്മബലം നൽകുന്നതും പോരാട്ടവീര്യം വർദ്ധിപ്പിക്കുന്നതുമാണ്. സംഘ്പരിവാർ ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ വീണ്ടെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസം നൽകുന്ന ജനവിധിയാണ് ഉണ്ടായിരിക്കുന്നത്. നരേന്ദ്രമോദിയെ തന്നെ ജനങ്ങൾ പാഠം പഠിപ്പിച്ചിരിക്കുന്നു. ഇത്തരം ഒരു തെരഞ്ഞെടുപ്പ് ഫലത്തിന് വേണ്ടി പരിശ്രമിച്ച ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളെയും നേതാക്കളെയും പ്രത്യേകം അഭിനന്ദിക്കുന്നു.

പാർലമെൻറ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വെൽഫയർ പാർട്ടി സ്വീകരിച്ച തെരഞ്ഞെടുപ്പ് നയത്തിന്റെ അംഗീകാരം കൂടിയാണ് ഈ ജനവിധി. കേരളത്തിന്റെ പ്രത്യേക പശ്ചാത്തലത്തിൽ കേരളത്തിൽ പാർട്ടി സ്വീകരിച്ച നിലപാടിന് കേരളീയ ജനതയുടെ അംഗീകാരം ലഭിച്ചു.

ഹിന്ദുത്വ വംശീയതക്ക് എതിരെ ഉറച്ച
നിലപാടും സംഘ്പരിവാർ ഭരണകൂടം
ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക്
ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗുരുതരമായ

ആഘാതങ്ങളെയും രാഷ്ട്രീയ പ്രമേയമാക്കിയും

ശക്തമായ രാഷ്ട്രീയ പോരാട്ടം
നടത്താൻ മതനിരപേക്ഷ ജനാധിപത്യ
കക്ഷികൾ തയ്യാറകണം.

സംഘ്പരിവാറിനെ പരാജയപ്പെടുത്താൻ കഴിയുമെന്നും ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ തെരഞ്ഞെടുപ്പ്-പൂർവ സഖ്യത്തിലൂടെ അത് സാധ്യമാണെന്നുമുള്ള നിലപാടാണ് കഴിഞ്ഞ പത്തുവർഷമായി വെൽഫെയർ പാർട്ടി സ്വീകരിച്ചു വരുന്നത്. എന്നാൽ ഇന്ത്യയിലെ പരമ്പരാഗത മുന്നണികളും പാർട്ടികളും ഇത്തരം ഒരു നിലപാടിലേക്ക് എത്തിച്ചേരാൻ കാലതാമസം ഉണ്ടായി. ഈ സന്ദർഭം ഉപയോഗപ്പെടുത്തിയാണ് സംഘ്പരിവാർ അസാധാരണമായ വളർച്ച ഇന്ത്യയിൽ നേടിയത്. എന്നാൽ, വൈകിയാണെങ്കിലും 2024ലെ പാർലമെൻറ് തിരഞ്ഞെടുപ്പ് മുൻനിർത്തി ഇന്ത്യ സഖ്യം രൂപപ്പെട്ടത് കൊണ്ടാണ് ഈ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ഭൂരിപക്ഷം നേടാനും 400 സീറ്റിന്റെ വിജയം നേടി ഭരണഘടനയെ തന്നെ ഭേദഗതി വരുത്താനുമുള്ള സംഘ്പരിവാർ ലക്ഷ്യം ഇല്ലാതായത്.

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി നടത്തിയ കുടുംബയോഗങ്ങളിൽ നിന്ന്

രാജ്യത്തിൻ്റെ ഭാവി മുൻനിർത്തി കേവല തെരഞ്ഞെടുപ്പ് സഖ്യം എന്നതിനപ്പുറം കൃത്യമായ രാഷ്ട്രീയ ഉള്ളടക്കം ഉള്ളതും സംഘ്പരിവാറിന്റെ ഇരകളാക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ അവകാശങ്ങളും അഭിമാനവും സംരക്ഷിക്കും വിധമുള്ള രാഷ്ട്രീയ നിലപാടുകളും സ്വീകരിച്ച് ഇന്ത്യ സഖ്യം കൂടുതൽ വിപുലപ്പെടണമെന്നാണ് വെൽഫെയർ പാർട്ടിയുടെ നിലപാട് . കൂടുതൽ കക്ഷികളെയും ജനവിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് ഇപ്പോൾ ലഭിച്ച തെരഞ്ഞെടുപ്പ് നേട്ടത്തെ അടിത്തറയാക്കി സംഘ്പരിവാറിനെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തിൽ ദുർബലപ്പെടുത്താനുള്ള മുന്നേറ്റമായി ഇന്ത്യ സഖ്യം മാറണം.

ഇന്ത്യ മുന്നണിയിലെ കക്ഷികൾ ആയിരിക്കെ തന്നെ കേരളത്തിൽ എൽ ഡി എഫ് – യു ഡി എഫ് മത്സരമാണ് നടന്നത്. ഇത്തരമൊരു പശ്ചാത്തലത്തിൽ കേരളത്തിൽ വെൽഫെയർ പാർട്ടി യു ഡി എഫിനെ പിന്തുണക്കാനാണ് തീരുമാനിച്ചത്. ഇന്ത്യ മുന്നണിയിലെ കക്ഷികൾ ആയിരിക്കുമ്പോൾ തന്നെ അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിച്ചാൽ മാത്രമേ കെട്ടുറപ്പോട് കൂടി മുന്നണിയെ നിലനിർത്താൻ സാധിക്കുകയുള്ളു. ബി ജെ പിയെ ദുർബലപ്പെടുത്താൻ ഇത് അനിവാര്യമാണ് എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ യു ഡി എഫിനെ പിന്തുണക്കാൻ പാർട്ടി തീരുമാനിച്ചത്. ഈ നിലപാട് കേരളീയ ജനത അംഗീകരിച്ചിരിക്കുന്നു. ഇടതു സർക്കാരിൻ്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ അതിശക്തമായ രോഷം തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യക്തമായിരിക്കെ തന്നെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഈ പ്രത്യേകതക്ക് കേരള ജനത നൽകിയ പ്രാധാന്യമാണ് തെരഞ്ഞെടുപ്പ് ഫലത്തെ ഈ രീതിയിൽ സ്വാധീനിച്ചത്. ഇത്തരം ഒരു നിലപാടെടുത്ത കേരളത്തിലെ വോട്ടർമാരെ വെൽഫെയർ പാർട്ടി അഭിവാദ്യം ചെയ്യുന്നു.

ജനവിധിയുടെ പ്രാധാന്യം മനസ്സിലാക്കി പാർലമെന്റിൽ ഉത്തരവാദിത്വ ബോധത്തോടെ പ്രവർത്തിക്കാൻ കേരളത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട യു ഡി എഫ് എം പിമാർ ഗൗരവമായ സമീപനം സ്വീകരിക്കണം. സംസ്ഥാനത്തിന്റെ പുരോഗതിക്കും വികസനത്തിനും വേണ്ടി എൽ ഡി എഫ് – യു ഡി എഫ് എം പിമാർ ഒറ്റക്കെട്ടായി പാർലമെൻ്റിൽ അണി നിരക്കണം.

ഹിന്ദുത്വ വംശീയതക്ക് എതിരെ ഉറച്ച നിലപാടും സംഘ്പരിവാർ ഭരണകൂടം ഇന്ത്യയിലെ സാധാരണ ജനങ്ങൾക്ക് ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഗുരുതരമായ ആഘാതങ്ങളെയും രാഷ്ട്രീയ പ്രമേയമാക്കിയും ശക്തമായ രാഷ്ട്രീയ പോരാട്ടം നടത്താൻ മതനിരപേക്ഷ ജനാധിപത്യ കക്ഷികൾ തയ്യാറകണം.

ബി.ജെ.പിയുടെ രണ്ട് കേന്ദ്ര മന്ത്രിമാർ
പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ

ബി.ജെ.പി ജയം അതീവ ഗൗരവത്തോടെ

കേരളം നോക്കിക്കാണണം.
സംഘ്പരിവാറിന് സംസ്ഥാനത്ത്
സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ

അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു.

നരേന്ദ്ര മോദി നേരിട്ട് നയിച്ച വിദ്വേഷ പ്രചാരണങ്ങൾക്ക് ശേഷവും മുൻവിജയം ആവർത്തിക്കാൻ കഴിയാത്ത രീതിയിൽ ജനങ്ങൾ സംഘ്പരിവാറിനെ കൈകാര്യം ചെയ്തിരിക്കുന്നു. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങൾ ബി.ജെ.പി ഭരണത്തിൻ്റെ അപകടം മനസ്സിലാക്കി അവരെ തിരസ്കരിച്ചു തുടങ്ങി എന്ന വ്യക്തമായ സന്ദേശം തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്. ഇന്ത്യയുടെ വീണ്ടെടുപ്പിനാണ് ജനങ്ങൾ വോട്ട് ചെയ്തിരിക്കുന്നത്.

രാജ്യത്തെ കീഴ്പെടുത്തിയിരുന്ന ഭയത്തിൽ നിന്ന് പുറത്തു വന്ന് ജനങ്ങൾ ധീരമായി നിലപാടുകൾ സ്വീകരിച്ച് തുടങ്ങിയിരിക്കുന്നു. തീർത്തും ജനവിരുദ്ധവും സാമൂഹ്യനീതിയെ വെല്ലുവിളിക്കുന്നതുമായ സംസ്ഥാന ഭരണത്തിന് ജനങ്ങൾ നൽകിയ തിരിച്ചടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ. ജനങ്ങളെ ഒട്ടും മാനിക്കാതെ മുന്നോട്ട് പോയ സർക്കാറിനേറ്റ കനത്ത പ്രഹരം കൂടിയാണ് കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം. വടകരയിൽ അടക്കം സാമുദായിക ധ്രുവീകരണത്തിലൂടെ വോട്ട് കൊയ്യാനുള്ള കുതന്ത്രങ്ങളെ കേരളീയ സമൂഹം തിരസ്കരിച്ചിരിക്കുകയാണ്.

രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ
ഇടതുപക്ഷം, സംഘ്പരിവാർ
ആശയങ്ങൾക്കും രാഷ്ട്രീയത്തിനും
വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ

പ്രശ്നങ്ങളെ കൈകാര്യം ചെയ്തത്
കേരളത്തിലെ സാമൂഹ്യബോധങ്ങളിൽ
വിള്ളലുകൾ വരുത്തിയിട്ടുണ്ട്.

ബി.ജെ.പിയുടെ രണ്ട് കേന്ദ്ര മന്ത്രിമാർ പരാജയപ്പെട്ടുവെങ്കിലും തൃശൂരിലെ ബി.ജെ.പി ജയം അതീവ ഗൗരവത്തോടെ കേരളം നോക്കിക്കാണണം. സംഘ്പരിവാറിന് സംസ്ഥാനത്ത് സ്ഥാനമില്ലെന്ന കേരളത്തിന്റെ രാഷ്ട്രീയ അവകാശവാദത്തിന് പരിക്കേറ്റിരിക്കുന്നു. എൽ ഡി എഫ് – യു ഡി എഫ് മുന്നണികളുടെ രാഷ്ട്രീയ ദൗർബല്യത്തെയും വോട്ട് ചോർച്ചയെയും മുതലെടുത്താണ് ബി ജെ പി ജയിച്ചത്. ഇതിൻ്റെ കാരണങ്ങൾ മുന്നണികൾ സൂക്ഷ്മമായി പരിശോധിക്കണം. ബി ജെ പിയുടെ പരാജയം ഉറപ്പു വരുത്തും വിധം തന്ത്രപരമായി തെരഞ്ഞെടുപ്പിനെ സമീപിക്കേണ്ട ഉത്തരവാദിത്തബോധം മുന്നണികളിൽ നിന്നുണ്ടായില്ല.

 

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വെൽഫെയർ പാർട്ടി നടത്തിയ കുടുംബയോഗങ്ങളിൽ നിന്ന്

കേരളീയ സമൂഹത്തിൽ വിഭാഗീയതയും വർഗീയതയും വളർത്തുവാനും അതിലൂടെ തെരഞ്ഞെടുപ്പ് നേട്ടം കൊയ്യുവാനും സംഘ്പരിവാറിന് സാധിച്ചിരിക്കുന്നു. ഈ അപകടം നാട് തിരിച്ചറിയണം. ഈ സാഹചര്യത്തെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പൊതുസമൂഹവും മത സമുദായ സംഘടനകളും സാംസ്കാരിക ലോകവും ആത്മാവിമർശനാപരമായി സമീപിക്കണം. താൽക്കാലിക നേട്ടങ്ങൾക്ക് വേണ്ടി സമൂഹത്തിൽ വളർത്തിയെടുക്കുന്ന വിഭാഗീയ ചിന്തകൾ ആത്യന്തികമായി സംഘ്പരിവാറിനായിരിക്കും പ്രയോജനം ചെയ്യുക എന്ന് വെൽഫെയർ പാർട്ടി നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ, വിശിഷ്യാ ഇടതുപക്ഷം, സംഘ്പരിവാർ ആശയങ്ങൾക്കും രാഷ്ട്രീയത്തിനും വളമാകുന്ന രീതിയിൽ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളെ കൈകാര്യം ചെയ്തത് കേരളത്തിലെ സാമൂഹ്യബോധങ്ങളിൽ വിള്ളലുകൾ വരുത്തിയിട്ടുണ്ട്. ഭരണ വിരുദ്ധ വികാരത്തെ മറികടക്കാൻ സ്വീകരിക്കുന്ന മൃദു ഹിന്ദുത്വ സമീപനം സംഘ്പരിവാർ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് പാർട്ടികളും നേതാക്കളും മനസ്സിലാക്കണം. ഇത് തിരിച്ചറിഞ്ഞു തിരുത്തുവാൻ പാർട്ടികൾ തയ്യാറാകണം.

Related